Sunday, 23 September 2012







           ഒരു മലകയറ്റത്തിന്റെ ഓറ്മ്മയില്‍.
                   *ചിത്രകഥ*


യാത്രികറ് അഞ്ചുപേര്‍  വഴിയില്‍ നിന്നും രണ്ട് ആദിവാസി യുവാക്കള്‍ കൂടെച്ചേറ്ന്നു. വഴികാട്ടികള്‍ അവരാണ്



അകലെ എടുത്തു പിടിച്ചു നിന്ന കോട്ടമലയെത്താന്‍ അക്ഷീണയത്നം തന്നെ വേണ്ടിയിരുന്നു





ഒടുവില്‍ നിരപ്പിലെത്തിയപ്പോള്‍ ഇരിക്കാന്‍ മുട്ടിപ്പോയി. ദോശയ്ക്കും ചമ്മന്തിക്കറിയ്ക്കും വല്ലാത്ത രുചി തോന്നി.


വനദൈവങ്ങള്‍ക്ക് ഒരു തിരി വച്ചിട്ടായിരുന്നു പിന്നത്തെ യാത്ര.






കോഴികളുടെ ശവം കഷണിച്ച് അടുപ്പത്തു കയറ്റി. കുറേപ്പേറ് മരച്ചീനി തൊലിച്ചു മുറിച്ചെടുത്ത് മറ്റൊരടുപ്പില്‍ അവിയ്ക്കാന്‍ വച്ചു.









തൊട്ടുപിന്നില്‍ കിഴക്കതിരായി കുത്തനെ നില്‍ക്കുന്ന കോട്ടമല പിറ്റേന്നത്തേക്കുള്ളതാണ്.






സന്ധ്യ മയങ്ങിയപ്പോള്‍ ഒരു പരന്ന പാറയില്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. കോട്ടമല ഇരുളിനെ സ്വീകരിക്കുന്നതു നേരിട്ടു കാണണമെന്നായിരുന്നു മനസ്സില്‍.



നിമിഷങ്ങള്‍ക്കകം മറ്റൊരു ടൈറ്റാനിക് പോലെ കോട്ടമല മഞ്ഞില്‍ പുതഞ്ഞുതാണു.




രാത്രിയില്‍ അഭയം തന്ന മൊട്ടമലയെ മാനത്തെയ്ക്കുയറ്ത്തി ഞങ്ങള്‍ മലയിറങ്ങി.




 

കോട്ടമലയുടെ മുകളില്‍ പടക്കം പൊട്ടിച്ച് മലദൈവങ്ങളെ സാന്നിദ്ധ്യമറിയിച്ചു.









അതുതന്നെ നോക്കി നിന്നപ്പോള്‍ മലകയറ്റമെന്ന ശരീരാദ്ധ്വാനത്തിനുള്ള പൂറ്ണ്ണവിരാമം ഈ കാഴ്ച തന്നെയെന്ന് അനുഭവപ്പെട്ടു
                                                                        *********

No comments:

Post a Comment