Tuesday, 13 November 2012




2. വിധി.


ആംബല്‍ ചന്ദ്രനെയും

താമര സൂര്യനെയും
മയില്‍ മേഘത്തെയും
പൂവു വണ്ടിനെയും
ലൈല മജ്നുവിനെയും
വേഴാംബല്‍ മഴയെയും
മത്സ്യം പുഴയെയും
മണ്ണിര മണ്ണിനെയും
ഹൈഡ്രജന്‍ ഓക്സിജനെയും...

ഭയക്കുന്നുവെങ്കില്‍
വെറുക്കുന്നുവെങ്കില്‍,
ഞാനീ ഭൂമിയെ മരുഭൂമിയെന്നു വിളിയ്ക്കും;
ജഡങ്ങള്‍ വാഴുന്ന ശവപ്പറംബെന്നു പറയും.
പിന്നീട്,
സ്നേഹം ഉറഞ്ഞുണ്ടായ ശിലകളില്‍
ഒരു പ്രേമഗീതം കൊത്തിവച്ച്
നീ സായൂജ്യം തേടുക.
ഒഴുകുന്ന സ്നേഹത്തെക്കാള്‍
ഉറഞ്ഞുറച്ച  സ്നേഹം സുന്ദരമെന്ന്
നീ ലോ‍കരെ പടിപ്പിയ്ക്കുക
ഭയപ്പെടുന്നവരേ...
ഇതു നിങ്ങളുടെ വിധി!

(05/05/1998)

No comments:

Post a Comment